ഉമ്മൻ ചാണ്ടി

കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് നേതാക്കളിൽ ഒരാളുമായിരുന്നു ഉമ്മൻ ചാണ്ടി (31 ഒക്ടോബർ,1943 - 18 ജൂലൈ 2023).

2020-ൽ നിയമസഭ അംഗമായി 50 വർഷം പിന്നിട്ട ഉമ്മൻ ചാണ്ടി 2004-2006, 2011–2016 എന്നീ വർഷങ്ങളിൽ രണ്ട് തവണയായി ഏഴ് വർഷക്കാലം കേരള മുഖ്യമന്ത്രിയായിരുന്നു. തൊഴിൽവകുപ്പ് മന്ത്രി (1977-1978), ആഭ്യന്തരവകുപ്പ് മന്ത്രി (1982), ധനകാര്യവകുപ്പ് മന്ത്രി (1991–1994), 12-ാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ് (2006–2011) എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1970 മുതൽ 2023 വരെ പുതുപ്പള്ളിയിൽ നിന്നു തുടർച്ചയായി പന്ത്രണ്ട് തവണയായി 53 വർഷം കേരള നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 2023 വരെ കോൺഗ്രസ് പ്രവർത്തക സമിതി അംഗവും 2018 മുതൽ 2023 വരെ ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായിരുന്നു. ഏറ്റവും കൂടുതൽ (19,078) ദിവസം നിയമസഭ സാമാജികനായിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി നേതാവ് എന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലാണ്.

ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി
കേരളത്തിന്റെ പത്തൊൻപത്, ഇരുപത്തൊന്നാമത് മുഖ്യമന്ത്രി
ഓഫീസിൽ
മേയ് 18 2011 – മേയ് 20 2016
മുൻഗാമിവി.എസ്. അച്യുതാനന്ദൻ
പിൻഗാമിപിണറായി വിജയൻ
മണ്ഡലംപുതുപ്പള്ളി
ഓഫീസിൽ
ഓഗസ്റ്റ് 31, 2004 – മേയ് 18, 2006
മുൻഗാമിഎ.കെ. ആന്റണി
പിൻഗാമിവി.എസ്. അച്യുതാനന്ദൻ
മണ്ഡലംപുതുപ്പള്ളി
കേരളത്തിലെ ധനകാര്യ വകുപ്പ് മന്ത്രി
ഓഫീസിൽ
ജൂലൈ 2 1991 – ജൂൺ 22 1994
മുൻഗാമിവി. വിശ്വനാഥമേനോൻ
പിൻഗാമിസി.വി. പത്മരാജൻ
കേരളത്തിലെ ആഭ്യന്തര വകുപ്പ് മന്ത്രി
ഓഫീസിൽ
ഡിസംബർ 28 1981 – മാർച്ച് 17 1982
മുൻഗാമിടി.കെ. രാമകൃഷ്ണൻ
പിൻഗാമിവയലാർ രവി
കേരളത്തിലെ തൊഴിൽ വകുപ്പ് മന്ത്രി
ഓഫീസിൽ
ഏപ്രിൽ 11 1977 – ഒക്ടോബർ 27 1978
മുൻഗാമിവക്കം പുരുഷോത്തമൻ
പിൻഗാമിഎം.കെ.രാഘവൻ
കേരളനിയമസഭയിലെ അംഗം
ഓഫീസിൽ
ഒക്ടോബർ 4 1970 - ജൂലൈ 18 2023
മുൻഗാമിഇ.എം. ജോർജ്ജ്
പിൻഗാമിചാണ്ടി ഉമ്മൻ
മണ്ഡലംപുതുപ്പള്ളി
വ്യക്തിഗത വിവരങ്ങൾ
ജനനം1943 ഒക്ടോബർ 31
കുമരകം, കോട്ടയം ജില്ല
മരണംജൂലൈ 18, 2023(2023-07-18) (പ്രായം 79)
ബംഗളൂരു, കർണാടക
പങ്കാളിമറിയാമ്മ ഉമ്മൻ
കുട്ടികൾ
മാതാപിതാക്കൾ
  • കെ.ഒ. ചാണ്ടി (അച്ഛൻ)
  • ബേബി ചാണ്ടി (അമ്മ)
വസതിപുതുപ്പള്ളി
As of ജൂലൈ 18, 2023
ഉറവിടം: നിയമസഭ

ജീവിത രേഖ

1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു. അർബുദബാധയെത്തുടർന്ന് ബംഗളുരുവിലെ ചിന്മയ മിഷൻ ആശുപത്രിയിൽ ചികിത്സയിലിരിക്കവേ 2023 ജൂലൈ 18ന് പുലർച്ചെ 4:25ന് അന്തരിച്ചു.

ഉമ്മൻ ചാണ്ടി 
Oomman chandy

രാഷ്ട്രീയ ജീവിതം

മികച്ച സംഘാടകനും നേതാവുമാണ് ഉമ്മൻ ചാണ്ടി. പ്രശ്നങ്ങളിൽ അതിവേഗം തീർപ്പുണ്ടാക്കുക എന്നത് അദ്ദേഹത്തിൻ്റെ രീതിയാണ്.

സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം. കേരള ബാലജനസഖ്യം സംസ്ഥാന പ്രസിഡൻ്റായും പ്രവർത്തിച്ചു. പിന്നീട് കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായി തുടർന്ന് എ.ഐ.സി.സി അംഗമായി.

1970 മുതൽ 2023 വരെ നീണ്ട 53 വർഷമായി പുതുപ്പള്ളിയിൽ നിന്ന് നിയമസഭ അംഗമായി തുടർന്ന ഉമ്മൻ ചാണ്ടിയുടെ ആദ്യ മത്സരം 1970-ൽ പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ നിന്നായിരുന്നു. സി.പി.എം എം.എൽ.എ യായിരുന്ന ഇ.എം. ജോർജിനെ ഏഴായിരത്തിൽ പരം വോട്ടിന് പരാജയപ്പെടുത്തി ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളിലും (1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021) അദ്ദേഹം പുതുപ്പള്ളിയിൽ നിന്ന് നിയമസഭയിലെത്തി.

1977-ൽ കെ. കരുണാകരൻ മന്ത്രിസഭയിലും 1978-ൽ എ.കെ. ആൻറണി മന്ത്രിസഭയിലും അദ്ദേഹം തൊഴിൽ വകുപ്പ് മന്ത്രിയായി. 1981-1982 കാലഘട്ടത്തിൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നു. 1991-1995 ലെ കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം വകുപ്പ് മന്ത്രിയായി.

1980-കളിൽ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ ആൻറണി വിഭാഗം (എ) ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ഉമ്മൻ ചാണ്ടി നിയമസഭകക്ഷി നേതാവായി. 1982-ൽ അദ്ദേഹം ഐക്യ ജനാധിപത്യ മുന്നണിയുടെ കൺവീനറായി. 2004-ൽ എ.കെ. ആൻ്റണി മുഖ്യമന്ത്രി പദം രാജി വയ്ച്ചപ്പോൾ ഉമ്മൻ ചാണ്ടി ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2006-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് തോൽക്കുന്നത് വരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടർന്നു. വി.എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന 2006-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടി പിന്നീട് 2011-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചപ്പോൾ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ട് എം.എൽ.എമാരുടെ മാത്രം പിന്തുണയോടെ അധികാരത്തിലേറിയ അദ്ദേഹം 2016-ൽ അഞ്ച് വർഷം കാലാവധി പൂർത്തിയാക്കി.

കേരള സംസ്ഥാനത്തെ ഒരു മന്ത്രി എന്ന നിലയിൽ കേരളത്തിൻ്റെ വികസനത്തിൽ ഉമ്മൻ ചാണ്ടി വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 1991-ൽ ധനകാര്യ വകുപ്പ് മന്ത്രിയായിരിക്കെ അവതരിപ്പിച്ച ബജറ്റ് കേരള വികസനത്തിലെ നാഴികക്കല്ലാണ്. പ്രീഡിഗ്രി വിദ്യാഭ്യാസം സർക്കാർ ചിലവിലാക്കിയതും ചെലവ് കുറഞ്ഞ രാജ്യാന്തര വിമാന സർവീസ് കേരളത്തിലെ എല്ലാ വിമാനതാവളങ്ങളിൽ നിന്നും ആരംഭിച്ചതും ഉമ്മൻ ചാണ്ടിയുടെ പരിഷ്കാരങ്ങളാണ്. വല്ലാർപാടം കണ്ടയ്നർ ടെർമിനലിൻ്റെ പണി തുടങ്ങാൻ കഴിഞ്ഞതും വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കാനും കൊച്ചി മെട്രോ സർവീസ് ആരംഭിച്ചതും അദ്ദേഹത്തിൻ്റെ പ്രയത്നഫലം കൊണ്ടാണ്. കർഷക തൊഴിലാളി പെൻഷൻ, തൊഴിലില്ലായ്മ വേതനം തുടങ്ങിയ ക്ഷേമ പെൻഷനുകൾ എല്ലാ മാസവും നൽകാൻ തീരുമാനിച്ചതും അദ്ദേഹത്തിൻ്റെ സംഭാവനകളാണ്.

2006 ജനുവരിയിൽ സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന 35-മത് ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുത്ത് ഒരു റെക്കോർഡിനും അർഹനായി ചരിത്രത്തിൽ ആദ്യമായാണ് ഒരു കേരള മുഖ്യമന്ത്രി ഇതിൽ സംബന്ധിക്കുന്നത്.

നിയമസഭാ 50 വർഷം

1970-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി മണ്ഡലത്തിൽ നിന്നും ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ആയിരുന്ന ഇ.എം.ജോർജിനെ 7258 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി ആദ്യം കേരള നിയമസഭയിലെ അംഗമാകുന്നത്. പിന്നീട് 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ പുതുപ്പള്ളിയിൽ നിന്നു തന്നെ ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977-ൽ കെ. കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലും തുടർന്ന് എ.കെ. ആന്റണിയുടെ മന്ത്രിസഭയിലും തൊഴിൽ വകുപ്പ് മന്ത്രിയായിരുന്നു. തൊഴിലില്ലായ്മ വേതനം നടപ്പിലാക്കിയത് ഇദ്ദേഹത്തിന്റെ ഭരണ കാലത്താണ്.

1981 ഡിസംബർ മുതൽ 1982 മാർച്ച് വരെ നിലവിലിരുന്ന രണ്ടാം കരുണാകരൻ മന്ത്രിസഭയിൽ ഉമ്മൻചാണ്ടി സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന കാലയളവിലാണ് കേരള പോലീസിൻ്റെ യൂണിഫോമിന് പരിഷ്കാരങ്ങൾ വരുന്നത്. 1980 വരെ പോലീസ് കോൺസ്റ്റബിൾ, ഹെഡ് കോൺസ്റ്റബിൾ എന്നിവർ ധരിച്ചിരുന്ന പാവാട പോലെ തോന്നിപ്പിക്കുന്ന കാക്കിനിക്കറിന് പകരം പാൻ്റ്സ് നിലവിൽ വന്നു. കോൺസ്റ്റബിൾമാർ ഉപയോഗിച്ചിരുന്ന കൂമൻ തൊപ്പി മാറ്റി പകരം എല്ലാവർക്കും പോലീസ് ക്യാപ് എന്ന പുതിയ ഡിസൈനിൽ കേരള പോലീസിൻ്റെ യൂണിഫോം പരിഷ്കരിക്കപ്പെട്ടു.

എൺപതുകളുടെ തുടക്കത്തിൽ കോൺഗ്രസിനുള്ളിൽ രൂപമെടുത്ത ആന്റണി വിഭാഗത്തിലെ പ്രബല നേതാക്കളിൽ ഒരാളായിരുന്നു ഉമ്മൻ ചാണ്ടി. രണ്ടു വർഷത്തോളം ആന്റണിക്കൊപ്പം ഔദ്യോഗിക കോൺഗ്രസ് നേതൃത്വം നൽകിയിരുന്ന മുന്നണി വിട്ട് പ്രവർത്തിച്ചു. 1982-ൽ ഇടതു മുന്നണി വിട്ട് എ.കെ. ആൻ്റണിക്കൊപ്പം കോൺഗ്രസിൽ മടങ്ങി എത്തിയ ഇദ്ദേഹം നിയമസഭാ കക്ഷി ഉപനേതാവായി. തുടർന്ന് കുറെ വർഷങ്ങൾ അദ്ദേഹം സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇക്കാലയളവിൽ ഇദ്ദേഹം യു.ഡി.എഫ്. കൺവീനറായും (1982-86) പ്രവർത്തിച്ചിട്ടുണ്ട്. 1991-ൽ കരുണാകരൻ മന്ത്രിസഭയിൽ ധനമന്ത്രിയായി. പാർട്ടിക്കുള്ളിൽ കരുണാകരൻ-ആന്റണി വിഭാഗങ്ങൾ തമ്മിലുള്ള ചേരി തിരിവ് ശക്തമായിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. 1994-ൽ എം.എ .കുട്ടപ്പന് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളിൽ കരുണാകരനെ വെല്ലുവിളിച്ചു കൊണ്ട് ഉമ്മൻ ചാണ്ടി മന്ത്രിസ്ഥാനം രാജി വെച്ചു.

ജനസമ്പർക്ക പരിപാടി

2004-ൽ ആദ്യമായി മുഖ്യമന്ത്രിയായ ശേഷം ജനസമ്പർക്കം എന്ന ഒരു പരാതി പരിഹരണ മാർഗ്ഗം ഉമ്മൻ ചാണ്ടി നടപ്പിൽ വരുത്തി. ഓരോ സ്ഥലങ്ങളിൽ വിളിച്ചു ചേർക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടി രാഷ്ട്രീയ ഭേദമെന്യെ ജനങ്ങളോട് നേരിട്ട് ഇടപെട്ട് അവരുടെ പ്രശ്നങ്ങൾക്ക് സ്ഥായിയായ പരിഹാരമാർഗ്ഗം ഉണ്ടാക്കുവാൻ ഇദ്ദേഹം അക്ഷീണം പരിശ്രമിച്ചു. മുഖ്യമന്ത്രിയായിരുന്ന 2004-2006, 2011-2016 വർഷങ്ങളിൽ ജനസമ്പർക്ക പരിപാടി അദ്ദേഹം വിജയകരമായി നടപ്പിലാക്കി. പ്രതിപക്ഷം ഇതിനെ രൂക്ഷമായി എതിർത്തു എങ്കിലും ജനസമ്പർക്ക പരിപാടിയിലൂടെ അദ്ദേഹം ജനകീയനായ മുഖ്യമന്ത്രിയായി സാധാരണക്കാരായ ജനങ്ങളുടെ മനസിൽ ഇടം നേടി.

കേരള മുഖ്യമന്ത്രി

ദേശീയ ഉപഭോക്തൃ ദിനാഘോഷ ചടങ്ങിന്റെ ഉദ്ഘാടന പ്രഭാഷണം തിരുവനന്തപുരം, 24 ഡിസംബർ 2014

2001ൽ എ.കെ ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയപ്പോൾ ഉമ്മൻ ചാണ്ടി വീണ്ടും യു.ഡി.എഫ് കൺവീനറായി ചുമതലയേറ്റു. മൂന്നുവർഷത്തിനുശേഷം, 2004 ഓഗസ്റ്റ് 29-ന്, ലോകസഭാ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എ.കെ. ആന്റണി രാജി വെച്ചു. തുടർന്ന് 2004 ഓഗസ്റ്റ് 31-ന് ഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. 2006 മേയ് വരെ ഈ പദവിയിൽ തുടർന്നു. 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. പരാജയപ്പെട്ടതിനെ തുടർന്ന് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ രാജിവെക്കുകയും വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേൽക്കുകയും ചെയ്തു. 2006 മുതൽ 2011 വരെയുള്ള കാലഘട്ടത്തിൽ ഇദ്ദേഹം പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചു. 2011ൽ ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയും 2011 മേയ് 18-നു് കേരളത്തിന്റെ ഇരുപത്തി ഒന്നാമത് മുഖ്യമന്ത്രിയായി ഉമ്മൻ ചാണ്ടി രണ്ടാം വട്ടം അധികാരമേൽക്കുകയും ചെയ്തു. പൊതു രണത്തിന് പുറമേ ആഭ്യന്തരം, വിജിലൻസ്, ശാസ്ത്ര-സാങ്കേതികം, പരിതഃസ്ഥിതി തുടങ്ങിയ വകുപ്പുകളുടെ ചുമതലയും അദ്ദേഹം ഏറ്റെടുത്തിരുന്നു. എന്നാൽ പാമോയിൽ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന കോടതി ഉത്തരവിട്ടതിനെ തുടർന്ന് 2011 ഓഗസ്റ്റ് 9ന് ഇദ്ദേഹം വിജിലൻസ് വകുപ്പിന്റെ ചുമതല തിരുവഞ്ചൂർ രാധാകൃഷ്ണന് കൈമാറി.

2012 ഏപ്രിൽ 12ന് നടന്ന കോൺഗ്രസ് മന്ത്രിമാരുടെ വകുപ്പ് മാറ്റത്തെ തുടർന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല കൂടി ഇദ്ദേഹം തിരുവഞ്ചൂരിന് കൈമാറി. എന്നാൽ മന്ത്രിസഭയിലെ ഈ അഴിച്ചു പണി കോൺഗ്രസ് പാർട്ടിക്കുള്ളിൽ തന്നെ ചില പ്രതിഷേധ സ്വരങ്ങൾക്കിടയാക്കി .

പുരസ്കാരങ്ങൾ

ഐക്യരാഷ്ട്ര സംഘടന ആഗോള തലത്തിൽ പബ്ലിക് സർവീസിനു നൽകുന്ന പുരസ്കാരം 2013ൽ മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തിന്റെ ഓഫീസിന് ലഭിച്ചു. മുഖ്യമന്ത്രിയുടെ ജനസമ്പർക്ക പരിപാടിക്കായിരുന്നു അവാർഡ്.

സ്വകാര്യ ജീവിതം

  • ഭാര്യ : മറിയാമ്മ(റിട്ട.കാനറ ബാങ്ക്)
  • മക്കൾ :
  • മറിയ ഉമ്മൻ(എൺസ്റ്റ് & യങ്ങ്, ടെക്നോപാർക്ക്, തിരുവനന്തപുരം)
  • അച്ചു ഉമ്മൻ(ബിസിനസ്, ദുബായ്)
  • ചാണ്ടി ഉമ്മൻ(യൂത്ത് കോൺഗ്രസ്, നാഷണൽ ഔട്ട്റീച്ച് ചെയർമാൻ)
  • മരുമക്കൾ :
  • ഡോ.വർഗീസ് ജോർജ് പുലിക്കോട്ടിൽ
  • ലിജോ ഫിലിപ്പ് പുല്ലാട്(ദുബായ്)

ആത്മകഥ

  • കാലം സാക്ഷി


  • തുറന്നിട്ട വാതിൽ

വിമർശനങ്ങൾ

2013 ജൂണിൽ സോളാർ പാനൽ അഴിമതിക്കേസിൽ ചാണ്ടിയുടെ പേഴ്‌സണൽ അസിസ്റ്റന്റിനെ അറസ്റ്റ് ചെയ്തിരുന്നു. സോളാർ അഴിമതിക്കേസിൽ ഉയർന്ന ആരോപണങ്ങളും ലൈംഗിക ആരോപണവും ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നിരുന്നു. എന്നാൽ സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ മുൻ മന്ത്രി ഗണേഷ് കുമാറിടപെട്ട് ഉമ്മൻചാണ്ടിയുടെ പേരെഴുതിച്ചേർത്തതാണെന്ന് കേരളാ കോൺഗ്രസ് ബി.യുടെ മുൻ നേതാവ് മനോജ് കുമാർ 2020 നവംബർ മാസം അവസാനം വെളിപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട കൂടുതൽ സത്യങ്ങൾ ഇനിയും പുറത്ത് വരാനുണ്ടെന്ന് ഉമ്മൻ ചാണ്ടി പുതിയ വെളിപ്പെടുത്തലുകളോടു മാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

പദവികൾ

  • 2023 - ഏറ്റവും കൂടുതൽ നാൾ 19,078 ദിവസം (52 വർഷം,2 മാസം, 25 ദിവസം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവ്. രണ്ടാമത് കെ.എം.മാണി
  • 2020 - നിയമസഭയിൽ 50 വർഷം (പുതുപ്പള്ളി എം.എൽ.എ)
  • 2011-2016 - മുഖ്യമന്ത്രി
  • 2006-2011 - പ്രതിപക്ഷ നേതാവ്
  • 2004 -2006 - മുഖ്യമന്ത്രി
  • 2001-2004 - യു.ഡി.എഫ്. കൺവീനർ
  • 1991-1994 - ധനകാര്യവകുപ്പ് മന്ത്രി
  • 1982-1986 - യു.ഡി.എഫ്. കൺവീനർ
  • 1982 - ആഭ്യന്തരവകുപ്പ് മന്ത്രി
  • 1977-1978 - തൊഴിൽ വകുപ്പ് മന്ത്രി
  • 1970-മുതൽ - നിയമസഭാംഗം - പുതുപ്പള്ളി നിയമസഭാമണ്ഡലം
  • 1969 - യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
  • 1967 - കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
  • 1965 - കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
  • 1962-1963 കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2016 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജെ‌യ്‌ക് സി. തോമസ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2011 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുജ സൂസൻ ജോർജ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2006 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സിന്ധു ജോയ് സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ചെറിയാൻ ഫിലിപ്പ് സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1996 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. റെജി സക്കറിയ സി.പി.ഐ.എം., എൽ.ഡി.എഫ്.
1991 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1987 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. വി.എൻ. വാസവൻ സി.പി.ഐ.എം., എൽ.ഡി.എഫ്.
1982 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. തോമസ് രാജൻ കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
1980 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.)
1977 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.)
1970 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.) എം. ജോർജ്
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
2001-2006
പിൻഗാമി
മുൻഗാമി കേരളത്തിലെ മുഖ്യമന്ത്രിമാർ
2011- 2016
പിൻഗാമി

മരണം

മുഖ്യമന്ത്രിസ്ഥാനത്ത് തുടരവേ 2015-ലാണ് ഉമ്മൻ ചാണ്ടിയ്ക്ക് തൊണ്ടയിൽ അർബുദം കണ്ടെത്തുന്നത്. പിന്നീട് ചികിത്സ നടത്തി രോഗവിമുക്തനായെങ്കിലും 2019-ൽ രോഗം വീണ്ടും വന്നു. അർബുദം അദ്ദേഹത്തിന്റെ ശബ്ദത്തെ സാരമായി ബാധിയ്ക്കുകയുണ്ടായി. എങ്കിലും 2022 ഒക്ടോബർ വരെ പരിപാടികളിൽ സജീവസാന്നിദ്ധ്യമായിരുന്നു അദ്ദേഹം. 2022 ഒക്ടോബറിൽ ബെംഗളൂരുവിലെ മകളുടെ വീട്ടിലേയ്ക്ക് താമസം മാറിയ അദ്ദേഹം പിന്നീടുള്ള സമയം മുഴുവൻ ആശുപത്രിയും വീടുമായി മാറിയിരിയ്ക്കുകയായിരുന്നു. 2023 മേയ് അഞ്ചിന് ന്യുമോണിയ ബാധിച്ച് ബെംഗളൂരു ചിന്മയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിയ്ക്കപ്പെട്ട അദ്ദേഹം, അവിടെ വച്ച് 2023 ജൂലൈ 18-ന് പുലർച്ചെ നാലരയോടെ അന്തരിച്ചു. തിരുവനന്തപുരം ജഗതിയിലുള്ള വീട്ടിൽ നിന്ന് വിലാപയാത്രയായി പുതുപ്പള്ളിയിലെത്തിച്ച് ജൂലൈ 20ന് രാത്രി 11 മണിയോടെ പുതുപ്പള്ളി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലെ സെമിത്തേരിയിൽ സംസ്കാര ശുശ്രൂഷകൾ നടന്നു.

അവലംബം

Tags:

ഉമ്മൻ ചാണ്ടി ജീവിത രേഖഉമ്മൻ ചാണ്ടി രാഷ്ട്രീയ ജീവിതംഉമ്മൻ ചാണ്ടി നിയമസഭാ 50 വർഷംഉമ്മൻ ചാണ്ടി ജനസമ്പർക്ക പരിപാടിഉമ്മൻ ചാണ്ടി കേരള മുഖ്യമന്ത്രിഉമ്മൻ ചാണ്ടി സ്വകാര്യ ജീവിതംഉമ്മൻ ചാണ്ടി ആത്മകഥഉമ്മൻ ചാണ്ടി വിമർശനങ്ങൾഉമ്മൻ ചാണ്ടി പദവികൾഉമ്മൻ ചാണ്ടി തിരഞ്ഞെടുപ്പുകൾഉമ്മൻ ചാണ്ടി മരണംഉമ്മൻ ചാണ്ടി അവലംബംഉമ്മൻ ചാണ്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്കേരളംനിയമസഭമുഖ്യമന്ത്രി

🔥 Trending searches on Wiki മലയാളം:

ദന്തപ്പാലശ്വാസകോശംഎം. മുകുന്ദൻവി.പി. സിങ്കേരളത്തിലെ വാദ്യങ്ങൾവില്യം ലോഗൻതകഴി ശിവശങ്കരപ്പിള്ളഅബൂ ജഹ്ൽഎലിപ്പനിഹിറ ഗുഹകവിത്രയംപൈതഗോറസ് സിദ്ധാന്തംലയണൽ മെസ്സിഅഡോൾഫ് ഹിറ്റ്‌ലർശ്വേതരക്താണുഎറണാകുളംരണ്ടാം ലോകമഹായുദ്ധംമലയാളഭാഷാചരിത്രംകടൽത്തീരത്ത്കൂവളംമലനാട്കേരളത്തിലെ ജില്ലകളുടെ പട്ടികആൽമരംനിവർത്തനപ്രക്ഷോഭംകഅ്ബമഹാ ശിവരാത്രിദൈവദശകംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഹദീഥ്ഫിഖ്‌ഹ്ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾപി. ഭാസ്കരൻവിമോചനസമരംരാഹുൽ ഗാന്ധിഒ.എൻ.വി. കുറുപ്പ്മാവേലിക്കരഖസാക്കിന്റെ ഇതിഹാസംചേനത്തണ്ടൻആറ്റിങ്ങൽ കലാപംകേരളത്തിലെ പാമ്പുകൾഅലീന കോഫ്മാൻകാമസൂത്രംഉഹ്‌ദ് യുദ്ധംനിർജ്ജലീകരണംഗുളികൻ തെയ്യംചമയ വിളക്ക്ചന്ദ്രൻമസ്ജിദുന്നബവികലാമണ്ഡലം ഹൈദരാലിനക്ഷത്രവൃക്ഷങ്ങൾപാർവ്വതിജനാധിപത്യംസംസ്കാരംതൗഹീദ്‌ഐക്യരാഷ്ട്രസഭവിദ്യാഭ്യാസംബുധൻക്രിസ്തുമതംഅന്തരീക്ഷമലിനീകരണംമണ്ണാത്തിപ്പുള്ള്എൻ.വി. കൃഷ്ണവാരിയർകൊട്ടാരക്കര ശ്രീധരൻ നായർഅപ്പെൻഡിസൈറ്റിസ്ഇന്നസെന്റ്ലൂസിഫർ (ചലച്ചിത്രം)ശങ്കരാടികാളിദാസൻമുടിയേറ്റ്വയലാർ രാമവർമ്മദൃശ്യം 2സസ്തനികുമാരസംഭവംവിദ്യാഭ്യാസ സാങ്കേതികവിദ്യബൈബിൾവയലാർ പുരസ്കാരംനളചരിതംചണ്ഡാലഭിക്ഷുകി🡆 More