മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും പത്രപ്രവർത്തകനുമാണ് ജോസ് പനച്ചിപ്പുറം (ജനനം: ഓഗസ്റ്റ് 24, 1951, വാഴൂർ, കോട്ടയം) .
മലയാള മനോരമ ദിനപത്രത്തിന്റെ അസോസിയേറ്റ് എഡിറ്ററാണ്. മലയാള മനോരമയിൽ “തരംഗങ്ങളിൽ” എന്ന പേരിലും ഭാഷാപോഷിണി മാസികയിൽ “സ്നേഹപൂർവം” എന്ന പേരിലും കോളങ്ങൾ എഴുതുന്നുണ്ട്. ആക്ഷേപഹാസ്യത്താൽ ശ്രദ്ധേയമാണ് ഈ പംക്തികൾ. കണ്ണാടിയിലെ മഴ എന്ന നോവലിനു 2005-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
1951 ഓഗസ്റ്റ് 24-ന് കോട്ടയം ജില്ലയിലെ വാഴൂരിൽ ജനിച്ചു. കേരള സർവകലാശാലയുടെ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഫ്രഞ്ച് ഭാഷയിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. ഏതാനും മാസം കേന്ദ്ര ഗവണ്മെന്റിന്റെ അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ഓഡിറ്ററായി ജോലി ചെയ്‌ത ശേഷം 1975-ൽ മലയാള മനോരമ പത്രാധിപസമിതിയിൽ ചേർന്നു. ഇപ്പോൾ കോട്ടയത്ത് ചീഫ് എഡിറ്ററായി പ്രവർത്തിക്കുന്നു. 1979 മുതൽ എല്ലാ ആഴ്‌ചയും മനോരമയിൽ ‘പനച്ചി’ എന്ന തൂലികാ നാമത്തിൽ ‘സ്‌നേഹപൂർവം’ എന്നൊരു പംക്‌തിയും എഴുതാറുണ്ട്. 1971-ൽ മികച്ച ചെറുകഥയ്‌ക്ക് സമസ്‌തകേരള സാഹിത്യ പരിഷത്തിന്റെ അവാർഡ് ലഭിച്ചു. ഗ്രേസിക്കുട്ടിയാണ് ഭാര്യ. മക്കൾ ആശ, അശോക് എന്നിവരാണ്.
This article uses material from the Wikipedia മലയാളം article ജോസ് പനച്ചിപ്പുറം, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.