ഒരു കോംഗോളിയൻ മൈക്രോബയോളജിസ്റ്റാണ് ജീൻ-ജാക്ക് മുയിംബെ.
ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ ഇൻസ്റ്റിറ്റ്യൂട്ട് നാഷണൽ പൗർ ലാ റീചെർചെ ബയോമെഡിക്കേലിന്റെ (ഐഎൻആർബി) ജനറൽ ഡയറക്ടറാണ്. ആദ്യത്തെ എബോള മഹാമാരിയെക്കുറിച്ച് അന്വേഷിച്ച യംബുകു കാത്തലിക് മിഷൻ ഹോസ്പിറ്റലിലെ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം എബോളയെ ഒരു പുതിയ രോഗമായി കണ്ടെത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും അദ്ദേഹത്തിന്റെ കൃത്യമായ പങ്ക് ഇപ്പോഴും വിവാദങ്ങൾക്ക് വിധേയമാണ്. ഐഎൻആർബിയുടെയും യുഎസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെൽത്തിലെയും വാക്സിൻ റിസർച്ച് സെന്ററിലെയും മറ്റ് ഗവേഷകർക്കൊപ്പം 2016 ൽ രൂപകൽപ്പന ചെയ്ത എബോളയ്ക്കുള്ള ഏറ്റവും പ്രതീക്ഷ നൽകുന്ന ചികിത്സയായ എംഎബി 114 ന്റെ ഗവേഷണത്തിന് അദ്ദേഹം നേതൃത്വം നൽകി.
ജീൻ-ജാക്ക് മുയിംബെ-തംഫും | |
---|---|
ജനനം | ജീൻ-ജാക്ക് മുയിംബെ-തംഫും |
കലാലയം | ലുവെൻ സർവകലാശാല (PhD) ലോവാനിയം സർവകലാശാല |
അറിയപ്പെടുന്നത് | എബോള കണ്ടെത്തൽ, പ്രതിരോധവും ചികിത്സയും |
പുരസ്കാരങ്ങൾ | Nature's 10 (2019) റോയൽ സൊസൈറ്റി ആഫ്രിക്ക പ്രൈസ് (2015) |
ശാസ്ത്രീയ ജീവിതം | |
സ്ഥാപനങ്ങൾ | ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ച് |
പ്രബന്ധം | Mode d'action des inducteurs d'interferon non-viraux dans une infection virale de la souris (1973) |
കർഷകരുടെ കുട്ടിയായി ബണ്ടുണ്ടു പ്രവിശ്യയിലാണ് മുയിംബെ വളർന്നത്. ജെസ്യൂട്ട്സ് നടത്തുന്ന സ്കൂളുകളിലാണ് അദ്ദേഹം വിദ്യാഭ്യാസം നേടിയത്. 1962 മുതൽ ബെൽജിയൻ കോംഗോയിലെ (ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ) ലോവാനിയം യൂണിവേഴ്സിറ്റിയിൽ നിന്ന് മെഡിസിൻ പഠിച്ച അദ്ദേഹം അവിടെ മൈക്രോബയോളജിയിൽ താല്പര്യം കാണിക്കുകയും 1969 ൽ ബിരുദം നേടുകയും ചെയ്തു. എലികളെ മോഡലുകളായുപയോഗിച്ച് വൈറൽ അണുബാധയെക്കുറിച്ച് ഗവേഷണം നടത്തി കൊണ്ട് ബെൽജിയത്തിലെ ലുവെൻ സർവകലാശാലയിൽ നിന്ന് വൈറോളജിയിൽ പിഎച്ച്ഡി നേടി. 1973 ൽ സൈറിലേക്ക് (ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ) മടങ്ങിയ അദ്ദേഹം പകർച്ചവ്യാധിയായ കോളറയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചു. 1974 ൽ മാതഡിയിൽ കോളറ പൊട്ടിപ്പുറപ്പെട്ടു. ഇവിടെയാണ് മുയിംബെ ആദ്യമായി രോഗപ്പകർച്ച തടയുന്നതിനായി പ്രവർത്തിച്ചത്.
ആഫ്രിക്കയിലെ എബോള വേട്ടക്കാരനായി മുയമ്പെയെ ലാൻസെറ്റ് വിശേഷിപ്പിച്ചു. 1976 ൽ യംബുകുവിലെ ഒരു ബെൽജിയൻ ആശുപത്രിയിലാണ് അദ്ദേഹം ആദ്യമായി എബോള വൈറസിനെതിരെ പ്രവർത്തിച്ചത്. മരിച്ച മൂന്ന് കന്യാസ്ത്രീകളിൽ നിന്ന് മുയിംബെ ഒരു നീണ്ട ഉരുക്ക് വടി ഉപയോഗിച്ച് കരൾ ബയോപ്സികൾ എടുത്തു. പക്ഷേ ഫലം അവ്യക്തമായിരുന്നു. വൈറസുമായി സമ്പർക്കം പുലർത്തുകയും അതിജീവിക്കുകയും ചെയ്ത ആദ്യത്തെ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. 1976 ലെ മഹാമാരിയിൽ മുയമ്പെയെ എബോള കണ്ടെത്തിയവരിൽ ഒരാളായി വിശേഷിപ്പിച്ചു. രോഗിയായ ഒരു നഴ്‌സിന്റെ രക്തം അദ്ദേഹം ആന്റ്‌വെർപ്പിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ട്രോപ്പിക്കൽ മെഡിസിനിൽ വിശകലനത്തിനായി അയച്ചു. തുടർന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനിലേക്ക് അയച്ചു. അവിടെ പീറ്റർ പിയോട്ട് സാമ്പിൾ ഉപയോഗിച്ച് എബോള കണ്ടുപിടിച്ചു. 1976 ലെ മഹാമാരിയിലെ അദ്ദേഹത്തിന്റെ പങ്ക് സംബന്ധിച്ച സംഭവങ്ങളുടെ പതിപ്പിൽ ആദ്യത്തെ പകർച്ചവ്യാധിയുടെ ശേഷിക്കുന്ന ചില പ്രവർത്തകരുമായി അദ്ദേഹം രേഖപ്പെടുത്തിയത് പിന്നീട് 2016 ലെ ഒരു ശാസ്ത്രീയ ലേഖനത്തിൽ നിരസിക്കപ്പെട്ടു.
1978 ൽ കിൻഷാസ മെഡിക്കൽ സ്കൂളിന്റെ ഡീനായി അദ്ദേഹം നിയമിതനായി. 1981 ൽ മുയിംബെ സെനഗലിലെ ഇൻസ്റ്റിറ്റ്യൂട്ട് പാസ്ചർ ഡി ഡാക്കറിൽ ചേർന്നു. എബോള, മാർബർഗ് വൈറസ് എന്നിവ പഠിക്കുന്നതിനായി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനുമായി ചേർന്ന് പ്രവർത്തിച്ചു.1998 ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോമെഡിക്കൽ റിസർച്ചിന്റെ ഡയറക്ടറായി.
This article uses material from the Wikipedia മലയാളം article ജീൻ-ജാക്ക് മുയിംബെ-തംഫും, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.